കൊടുംചൂട്: കർഷകർക്ക് അടിയന്തര സഹായം വേണം
Tuesday, May 7, 2024 12:00 AM IST
സമസ്ത മേഖലയിലും പ്രതിസന്ധി നേരിടുന്ന കർഷകരെ വേനൽച്ചൂടിൽ വാടിക്കരിയാൻ സർക്കാർ വിട്ടുകൊടുക്കരുതെന്നാണ് കർഷകസംഘടനകൾ ആവശ‍്യപ്പെടുന്നത്. നടപടിക്രമങ്ങളുടെ നൂലാമാലകളാണ് പലപ്പോഴും കർഷകർക്കു വിനയാകുന്നത്. മഴക്കാല കെടുതികളും വരൾച്ചയുമെല്ലാം വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിനു രൂപ പലപ്പോഴും അർഹതപ്പെട്ടവരിലേക്ക് സമയബന്ധിതമായി എത്തിച്ചേരാത്ത അവസ്ഥയുണ്ട്.


അത‍്യുഷ്ണത്തിൽ കാർഷികകേരളം കരിഞ്ഞുണങ്ങുകയാണ്. ക്ഷീരമേഖലയിലടക്കമുള്ള കർഷകർ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു. അടിയന്തര സഹായം ലഭ‍്യമാക്കി കർഷകരെ സഹായിക്കാൻ ഒട്ടും വൈകരുത്.

തോട്ടം മേഖല ഉൾപ്പെടെ എല്ലാത്തരം കൃഷികളും കൊടുംചൂടിന്‍റെ പ്രത‍്യാഘാതം അനുഭവിക്കുന്നുണ്ട്. ഉത്പാദനം പരിധിവിട്ട് കുറഞ്ഞിരിക്കുന്നു. കൃഷിപരിപാലനച്ചെലവ് ക്രമാതീതമായി ഉയരുന്നു.

ഇതിനോടകം നൂറു കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കൃഷിവകുപ്പ് കണക്കാക്കിയിരിക്കുന്നത്. കർഷകർക്കു തനിച്ചു താങ്ങാവുന്നതല്ല ഈ പ്രതിസന്ധി.

പച്ചക്കറികളടക്കം ജലസേചനം ആവശ‍്യമായ കൃഷികളൊക്കെ നിലച്ചിട്ടു മാസങ്ങളായി. ഉത്പാദനച്ചെലവുപോലും കിട്ടാതെ നിരവധി പച്ചക്കറിത്തോട്ടങ്ങളാണ് കരിഞ്ഞുണങ്ങിയത്.

വരൾച്ചയിൽ സംസ്ഥാനത്തു പരക്കെ വാഴകൃഷിക്കു നാശമുണ്ടായിട്ടുണ്ട്. കുലയ്ക്കാറായ നേന്ത്രവാഴകൾപോലും കരിഞ്ഞുണങ്ങി. കൂടാതെ വിലക്കുറവും നേന്ത്രവാഴക്കർഷകരെ തകർത്തിരിക്കുകയാണ്. നഷ്ടം വിയർപ്പൊഴുക്കിയ കർഷകർക്കു മാത്രമാണ്.

അവരെ ഇപ്പോൾ പിന്തുണച്ചില്ലെങ്കിൽ സംസ്ഥാനത്തെ പച്ചക്കറികൃഷിതന്നെ നിലച്ചുപോകും. മഴയെത്തിയാലും കൃഷിയിറക്കാൻ അവർക്കു സാധിക്കാതെവരും. അതിനാൽ മുഖ‍്യമന്ത്രിയും കൃഷി-ക്ഷീരവകുപ്പ് മന്ത്രിമാരും കർഷകരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകണം.

സംസ്ഥാനത്തിന്‍റെ മുഖ‍്യ നാണ്യവിളകളായ റബർ, ഏലം, തേയില, കാപ്പി കുരുമുളക് എന്നിവയെ എല്ലാം അത‍്യുഷ്ണം ബാധിച്ചിട്ടുണ്ട്.

ഇടുക്കിയിലെ ഏലത്തോട്ടങ്ങളിൽ 20 ശതമാനത്തോളം പൂർണമായും 20 ശതമാനത്തോളം ഭാഗികമായും ഉണങ്ങിക്കരിഞ്ഞു നശിച്ചെന്നാണ് കണക്കാക്കുന്നത്. ഇതിന്‍റെ പ്രത‍്യാഘാതം വരുന്ന സീസണിൽ പ്രകടമാകും, ഉത്പാദനം കുറയും.

പുതിയ കൃഷിയാണ് കൂടുതലായി നശിച്ചിരിക്കുന്നത്. അതിനാൽത്തന്നെ കർഷകർ കൃഷി ഉപേക്ഷിക്കാനുള്ള സാധ‍്യത കൂടുതലാണ്. വയനാട്ടിലടക്കം കാപ്പിത്തോട്ടങ്ങൾ പലതും കരിഞ്ഞുണങ്ങി.

25 ശതമാനത്തോളം ഉത്പാദനത്തെ ബാധിക്കുമെന്നാണ് തോട്ടമുടമകളുടെ സംഘടന വിലയിരുത്തുന്നത്. കടുത്ത ചൂട് തേയില ഉത്പാദനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഏപ്രിലിൽ തേയില ഉത്പാദനം 30 ശതമാനത്തോളം കുറഞ്ഞെന്നാണ് കണക്കാക്കുന്നത്. റബർ ഉത്പാദനം ഏതാണ്ടു നിലച്ചമട്ടാണ്.

ക്ഷീരകർഷകർ കൊടുംചൂടിൽ ആകെത്തളർന്നിരിക്കുന്നു. ഫെബ്രുവരി ഒന്നു മുതൽ മേയ് രണ്ടുവരെ സംസ്ഥാനത്ത് 345 പശുക്കളും 15 എരുമകളും സൂര‍്യാഘാതത്തിൽ ചത്തെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ കണക്ക്.

കൂടാതെ 15 ആടുകളും 168 കോഴികളും ചൂടു താങ്ങാനാവാതെ ചത്തിട്ടുണ്ട്. 83 പശുക്കളും ആറ് എരുമകളും 11 ആടുകളും 98 കോഴികളും ചത്ത ആലപ്പുഴയിലാണ് സൂര്യാഘാതത്തിന്‍റെ രൂക്ഷത കൂടുതലുണ്ടായത്.

അത‍്യുഷ്ണം മൂലം സംസ്ഥാനത്ത് പാൽ ഉത്പാദനത്തിൽ ഗണ‍്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി മലബാർ മേഖലയിൽ ഉത്പാദനത്തിൽ പ്രതിദിനം 1.21 ലക്ഷം ലിറ്റർ പാലിന്‍റെ കുറവുണ്ടായെന്നാണ് മിൽമ മലബാർ‌ മേഖല യൂണിയൻ പറയുന്നത്.

കൊച്ചി മേഖലയിൽ ഇത് 60,000 ലിറ്ററും തിരുവനന്തപുരം മേഖലയിൽ 75,000 ലിറ്ററും കുറവു വന്നിരിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽനിന്നു പാലെത്തിച്ചാണ് മിൽമ കുറവു പരിഹരിക്കുന്നത്.

വേനൽ കടുത്തതോടെ പശുവളർത്തൽ അതീവ ദുഷ്കരമായിരിക്കുന്നുവെന്നാണ് ക്ഷീരകർഷകർ പറയുന്നത്. പച്ചപ്പുല്ല് കിട്ടാനില്ലാത്ത അവസ്ഥയിൽ കാലിത്തീറ്റയുടെ കൂടിയ വില താങ്ങാനാവുന്നില്ല.

സമസ്ത മേഖലയിലും പ്രതിസന്ധി നേരിടുന്ന കർഷകരെ വേനൽച്ചൂടിൽ വാടിക്കരിയാൻ സർക്കാർ വിട്ടുകൊടുക്കരുതെന്നാണ് കർഷകസംഘടനകൾ ആവശ‍്യപ്പെടുന്നത്. വരൾച്ചയുടെ ആഘാതം പഠിക്കാൻ സർക്കാർ സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.

ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വരൾച്ചബാധിത കൃഷിയിടങ്ങൾ നേരിട്ടു സന്ദർശിച്ച് ഏതാനും ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ ഇക്കാര‍്യത്തിൽ ഒരുതരത്തിലുള്ള അലംഭാവവും കാട്ടരുത്.

നാശനഷ്ടമുണ്ടായ കർഷകർ യഥാസമയം കൃഷി ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും വേണം. ജനപ്രതിനിധികളും കർഷക സംഘടനാ പ്രവർത്തകരും ഇക്കാര‍്യത്തിൽ കർഷകരെ സഹായിക്കേണ്ടതുണ്ട്. നടപടിക്രമങ്ങളുടെ നൂലാമാലകളാണ് പലപ്പോഴും കർഷകർക്കു വിനയാകുന്നത്.

മഴക്കാല കെടുതികളും വരൾച്ചയുമെല്ലാം വരുത്തിവയ്ക്കുന്ന കൃഷിനാശത്തിന് സർക്കാർ അനുവദിക്കുന്ന കോടിക്കണക്കിനു രൂപ പലപ്പോഴും അർഹതപ്പെട്ട കർഷകരിലേക്ക് സമയബന്ധിതമായി എത്തിച്ചേരാത്ത അവസ്ഥയുണ്ട്.

ഇത് സ്ഥിരമായി അനുഭവിക്കുന്ന കർഷകർക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസംതന്നെ നഷ്ടപ്പെടുത്തും. അതിനാൽ വരൾച്ചയിൽ കൃഷിനാശം നേരിട്ടവർക്ക് ആശ്വാസമെത്തിക്കാൻ സർക്കാർ സംവിധാനങ്ങളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.